ആത്മഹത്യയല്ല.. കൊന്നതാണ്...
- സുകന്യ കൃഷ്ണ
- ഓഗസ്റ്റ് 30, 2020
- 276
- അഭിപ്രായങ്ങൾ
സിവിൽ എക്സൈസ് റാങ്ക് ലിസ്റ്റിലെ 77 നമ്പർ റാങ്ക് ഹോൾഡർ കാരക്കോണം സ്വദേശി അനുവിൻ്റെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും PSC ചെയർമാൻ സക്കീറുമാണ്.
ഒന്നരക്കോടി ചിലവഴിച്ച് നടത്തിയ CEO റാങ്ക് പരീക്ഷയിൽ റാങ്ക് പട്ടികയിലെ 3000 പേരിൽ 318 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.
എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളാണ് സർക്കാർ തല്ലിക്കെടുത്തിക്കളഞ്ഞത്.
CPO റാങ്ക് ലിസ്റ്റിലും ഉൾപ്പെടെ സമാന അവസ്ഥയാണ്...
കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ.
മുഖ്യമന്ത്രി പിണറായി, PSC ചെയർമാൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം.